ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം വാരം : വെളളി നവംബർ : 14 വചന വായന
ഒന്നാം വായന ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന് (13 : 1 – 9) (ലോകത്തെ ആരാഞ്ഞ് ഇത്രയുമറിയാൻ കഴിഞ്ഞെങ്കിൽ, ഇവയുടെയെല്ലാം ഉടയവനെ കണ്ടെത്താൻ വൈകുന്നത് എന്തുകൊണ്ട്?) ദൈവത്തെ അറിയാത്തവർ സ്വതേ ഭോഷരാണ്. ദൃഷ്ടിഗോചരമായ നൻമകളിൽനിന്ന് ഉൺമയായവനെ തിരിച്ചറിയാൻ അവർക്കു കഴിഞ്ഞില്ല. ശില്‌പങ്ങളിൽ ശ്രദ്‌ധപതിച്ച അവർ ശില്‌പിയെ തിരിച്ചറിഞ്ഞില്ല. അഗ്‌നി, വായു, കാറ്റ് നക്‌ഷത്രവലയങ്ങൾ, ക്ഷോഭിച്ച സമുദ്രം, ആകാശതേജസ്‌സുകൾ ഇവ ലോകത്തെ ഭരിക്കുന്ന ദേവൻമാരായി അവർ കരുതി. അവയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് മനുഷ്യർ അവയെ ദേവൻമാരായി സങ്കല്‌പിച്ചെങ്കിൽ, അവയെക്കാൾ ശ്രേഷ്‌ഠനാണ് […]











