ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ വചനവായന
ജൂൺ 21 ഞായർ ഒന്നാം വായന ജറെമിയാസ് പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (അവിടന്ന് ദരിദ്രന്റെ പ്രാണൻ ദുഷ്ടൻ്റെ കൈയിൽനിന്നു മോചിപ്പിച്ചിരിക്കുന്നു) ജറെമിയാസ് പറഞ്ഞു: പലരും അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു: സർവത്ര ഭീതി! അവനെതിരേ ആരോപണം നടത്തുക, നമുക്ക് അവനെതിരേ കുറ്റാരോപണം നടത്താം. എൻറ കൂട്ടുകാരായിരുന്നവർ, ഞാൻ വീഴുന്നതു കാണാൻ കാത്തിരിക്കുകയാണ്. അവനു വഴിതെറ്റിയേക്കാം. അപ്പോൾ നമുക്ക് അവന്റെമേൽ വിജയംനേടാം; പ്രതികാരംനടത്തുകയും ചെയ്യാം. എന്നാൽ വീരയോദ്‌ധാവിനെപ്പോലെ കർത്താവ് എന്റെ പക്ഷത്തുണ്ട്. അതിനാൽ എൻ്റെ പീഡകർക്കു കാലിടറും. അവർ എന്റെ മേൽ […]











