ആണ്ടുവട്ടം അഞ്ചാം വാരം ഫെബ്രുവരി 14 വചനവായന
ഫെബ്രുവരി 14 ശനി ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (ജറോബോവാം സ്വർണംകൊണ്ട് രണ്ടു കാളക്കുട്ടിയെ നിർമിച്ചു) ജറോബോവാം അധർമത്തിൽനിന്നു പിന്തിരിഞ്ഞില്ല. എല്ലാ ജനവിഭാഗങ്ങളിലും നിന്നു പൂജാഗിരികളിൽ പുരോഹിതൻമാരെ നിയമിച്ചു. ആഗ്രഹിച്ചവരെയൊക്കെ അവൻ പുരോഹിതൻമാരാക്കി. ഭൂമുഖത്തുനിന്നു നിർമാർജനം ചെയ്യപ്പെടത്തക്കവിധം ജറോബോവാമിന്റെ ഭവനത്തിന് ഇതു പാപമായിത്തീർന്നു. കർത്താവിന്റെ വചനം കർത്താവേ അവിടന്ന് ജനത്തോട് കാരുണ്യം കാണിക്കുമ്പോൾ എന്നെ ഓർക്കണമേ! ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും പാപം ചെയ്തു ഞങ്ങൾ അനീതി പ്രവർത്തിച്ചു ഞങ്ങൾ ദുഷ്ടതയോടെ പെരുമാറി ഞങ്ങളുടെ പിതാക്കൻമാർ ഈജിപ്‌തിലായിരുന്നപ്പോൾ, […]











