ആണ്ടുവട്ടം: മുപ്പത്തിരണ്ടാം വാരം : ചൊവ്വ നവംബർ – 11 വചന വായന
ഒന്നാം വായന ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന് (2 : 23 – 3 : 9) (അവൾ മരിച്ചതായി ഭോഷന്മാർ കരുതി; അവരാകട്ടെ, ശാന്തി അനുഭവിക്കുന്നു) ദൈവം മനുഷ്യനെ അനശ്വരതയ്ക്കുവേണ്ടി സൃഷ്‌ടിച്ചു; തന്റെ അനന്തതയുടെ സാദൃശ്യത്തിൽ നിർമിച്ചു. പിശാചിന്റെ അസൂയനിമിത്തം മരണം ലോകത്തിൽ പ്രവേശിച്ചു. അവന്റെ പക്ഷക്കാർ അതനുഭവിക്കുന്നു. നീതിമാൻമാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്, ഒരു ഉപദ്രവവും അവരെ സ്‌പർശിക്കുകയില്ല. അവർ മരിച്ചതായി ഭോഷൻമാർ കരുതി; അവരുടെ മരണം പീഡനമായും നമ്മിൽനിന്നുള്ള വേർപാട് നാശമായും അവർ കണക്കാക്കി; അവരാകട്ടെ, ശാന്തി […]











